വിവാഹിതയായ സ്ത്രീക്കൊപ്പം കാമുകന്‍ പിടിക്കപ്പെട്ടു, അവസാനം ഭർത്താവിന് ഇങ്ങനെ ചെയ്യേണ്ടി വന്നു.

ദിനംപ്രതി അവിശ്വസനീയമായ വാർത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഒരു സംഭവത്തെക്കുറിച്ചാണ് പോകുന്നത്. അതായത് വിവാഹിതയായ ഒരു യുവതിക്കൊപ്പം യുവാവ് പിടിയിലാവുകയും അതിന് ശേഷം യുവതിയുടെ ഭർത്താവ് ചെയ്തത് എന്താണെന്നറിഞ്ഞാൽ നിങ്ങൾ ഒരുപക്ഷേ ഞെട്ടിപ്പോകാം. ഈ സംഭവം നടക്കുന്നത് ബീഹാറിലാണ്. ബീഹാറിലെ പർസ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇത്തരത്തിലൊരു കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംഭവം നടക്കുന്നത് ബുധനാഴ്ച ഉച്ചയ്ക്ക് മദാർ തോലെ ചക്സാബാസ് എന്ന ഗ്രാമത്തിലാണ്. സംഭവം ഇങ്ങനെ, ഒരു വീട്ടിൽ വിവാഹിതയായ പെൺകുട്ടിയുമായി യുവാവിനെ പിടികൂടുകയും തുടർന്ന് ഈ യുവതിയുടെ ഭർത്താവ് യുവാവിനെ പിടികൂടി മർദിക്കുകയും അവസാനം ആ യുവാവുമായി ഈ പെൺകുട്ടിയുടെ വിവാഹം നടത്തുകയും ചെയ്യുന്നു.



Wife
Wife

ബീഹാറിലെ പർസയിലെ മാരാർ തോലെ ചക്സാബാസിൽ താമസിക്കുന്ന അമ്രേഷ് കുമാർ സിങ്ങിന്റെ ഭാര്യ വിവാഹത്തിന് മുമ്പ് പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഭേൽഡി പോലീസ് സ്റ്റേഷൻ പരിധിയിലെ അർണയിൽ താമസിക്കുന്ന കൃഷ്ണ റാമിന്റെ മകൻ ധർമേന്ദ്ര കുമാർ റാമുമായി അവർ പലപ്പോഴും സമ്പർക്കം പുലർത്തിയിരുന്നു. മൂന്നു വർഷം മുൻപുപോലും യുവതി ധർമേന്ദ്ര എന്ന യുവാവിനൊപ്പം ഒളിച്ചോടിപ്പോയെന്നും തുടർന്ന് ബന്ധുക്കൾ പിടികൂടിയതാണ് എന്നും പഞ്ചായത്തിൽ ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും വീണ്ടും ഭാര്യാഭർത്താക്കൻമാരുടെ വീട്ടിൽ താമസിക്കണമെന്നു പറഞ്ഞുവെന്നാണ് വിവരം. യുവതിയുടെ വിവാഹ ശേഷം ഈ പ്രണയം തുടരുകയും യുവാവിനെ തൻറെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തത് പെൺകുട്ടി തന്നെയാണെന്നാണ് വെളിപ്പെടുത്തൽ.



ഈ യുവാവ് പലപ്പോഴായി ഇവരുടെ വീട്ടിൽ വരുകയും പോകുകയും ചെയ്യാറുണ്ടെന്നാണ് സംഭവത്തെക്കുറിച്ച് ലഭിക്കുന്ന മറ്റുള്ള വിവരങ്ങൾ. വിവാഹം കഴിഞ്ഞതോടെ ഇത് ജനങ്ങൾക്കിടയിൽ ചർച്ചാവിഷയമായി മാറുകയായിരുന്നു. രാജേഷ് റായ്, മുന്ന സിംഗ്, രവീന്ദ്ര റായ്, ആർജെഡി ജില്ലാ വൈസ് പ്രസിഡന്റ് കർമ്മവീർ ഭാരതി, ഡോ. കേദാർ സിംഗ്, ഡോ. നാഗേന്ദ്ര സിംഗ്, വാർഡ് ഫുലേന്ദ്ര കുമാർ തുടങ്ങി ഗ്രാമത്തിലെ പ്രധാനികളുടെയും ഗ്രാമീണരുടെയും സാന്നിധ്യത്തിലായിരുന്നു ഈ യുവതിയുടെ ഭർത്താവ് കാമുകനുമായി ആ യുവതിയുടെ വിവാഹം നടത്തിയത്. ഇത്തരമൊരു വിവാഹത്തെക്കുറിച്ച് കേട്ടപ്പോൾ ആളുകൾ ഏറെ അമ്പരന്നിരിക്കുകയാണ്.