വൈകുന്നേരം 7 മണിക്ക് ക്ഷേത്രത്തിൽ നിന്ന് സൈറൺ മുഴങ്ങുമ്പോൾ ഈ ഗ്രാമത്തിലെ ആളുകൾ അവരുടെ മൊബൈലുകളും ടിവികളും സ്വിച്ച് ഓഫ് ചെയ്യുന്നു.

വളരെയധികം അവിശ്വസനീയമായതും വിചിത്രവുമായ നിരവധി കാര്യങ്ങൾ നാം സോഷ്യൽ മീഡിയ വഴി അറിയുന്നുണ്ട്. ചില സംഭവങ്ങൾ കേൾക്കുമ്പോൾ തീർത്തും കൗതുകം തോന്നിയേക്കാം. അത്തരത്തിലൊരു വളരെ വിചിത്രമായ ഒരു കാര്യത്തെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. വൈകുന്നേരം 7 മണിക്ക് ക്ഷേത്രത്തിൽ നിന്ന് സൈറൺ മുഴങ്ങുന്നത് കേട്ടാൽ ഈ ഗ്രാമത്തിലെ ആളുകൾ അവരുടെ മൊബൈലുകളും ടിവികളും സ്വിച്ച് ഓഫ് ചെയ്യുന്നു.



സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ മൊബൈലും ഇന്റർനെറ്റും ആളുകളുടെ ജീവിതത്തെ നല്ലൊരു രീതിയിൽ തന്നെ സ്വാധീനിച്ചിട്ടുണ്ട്. മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും സഹായത്തോടെയാണ് ഇന്ന് ഒട്ടുമിക്ക ആളുകളുടെയും പല ജോലികളും എളുപ്പമാകുന്നു. എന്നാൽ ഇപ്പോൾ ആളുകൾ ആ ഒരു ശീലവുമായി വളരെയധികം ഇഴകി ചേർന്നിട്ടുണ്ട്. നമുക്കറിയാം നാം ഇന്ന് ജീവിക്കുന്നത് ഇൻറർനെറ്റ് യുഗത്തിലാണ്. ആളുകൾ ഇപ്പോൾ മൊബൈൽ, ടിവി തുടങ്ങിയ ഗാഡ്‌ജെറ്റുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നു. അതുകൊണ്ടുതന്നെ മാനസിക ബന്ധങ്ങൾക്കുള്ള പ്രാധാന്യം കുറയുകയും ബന്ധുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്നുപോകുന്ന ഒരവസ്ഥയാണ് കാണാൻ കഴിയുന്നത്. എന്നാൽ മൊബൈൽ പോലുള്ള ഗാഡ്‌ജെറ്റുകളിൽ മണിക്കൂറുകൾ സമയം ചെലവഴിക്കുന്നത് പാർശ്വഫലങ്ങളുണ്ടാക്കുമെന്നും അത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായ രീതിയിൽ തന്നെ ബാധിക്കുമെന്നും പല ഗവേഷണങ്ങളിലും പരാമർശിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ഡിജിറ്റൽ ലോകത്തിന്റെ തെറ്റായ സ്വാധീനം ഒഴിവാക്കാൻ മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ ഒരു ഗ്രാമം സവിശേഷമായ രീതിയിൽ ഒരു മാർഗം സ്വീകരിച്ചിരിക്കുന്നത്. ഇവിടെ ആളുകൾ ദിവസവും ഒന്നര മണിക്കൂർ മൊബൈലും ടിവിയും മറ്റ് ഗാഡ്‌ജെറ്റുകളും സ്വിച്ച് ഓഫ് ചെയ്തു വെക്കുന്നു. ഇങ്ങനെ ചെയ്യുന്നതിനായി ക്ഷേത്രത്തിൽ നിന്നും ഒരു പ്രത്യേക സൈറൺ മുഴക്കുന്നു എന്നതാണ് വളരെ കൗതുകകരമായ മറ്റൊരു കാര്യം.



Temple
Temple

ഇതിനായി വൈകുന്നേരം 7 മണിക്ക് ക്ഷേത്രത്തിൽ നിന്ന് സൈറൺ മുഴങ്ങുമ്പോൾ ഈ ഗ്രാമത്തിലെ ആളുകൾ അവരുടെ മൊബൈലുകളും ടിവികളും സ്വിച്ച് ഓഫ് ചെയ്യുന്നു.വാർത്താ ഏജൻസിയായ പിടിഐ പറയുന്നത് പ്രകാരം വൈകുന്നേരം 7 മണിക്ക് സൈറൺ മുഴങ്ങിയാൽ പിന്നെ ആ ഗ്രാമത്തിലെ എല്ലാ ആളുകളും തങ്ങളുടെ മൊബൈൽ ഫോൺ,ടിവി എന്നിവ നിർബന്ധമായും ഓഫ് ചെയ്തു വെക്കണം. ഗ്രാമത്തിലെ സർപഞ്ച് വിജയ് മൊഹിതേയാണ് ഈ അതുല്യമായ സംരംഭം നിർദ്ദേശിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ പ്രചാരണത്തിൽ ആളുകൾ ചേരുകയാണ് ചെയ്യുന്നത്. എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് ഗ്രാമത്തിലെ ക്ഷേത്രത്തിൽ നിന്ന് സൈറൺ മുഴങ്ങുന്നു. സൈറൺ മുഴങ്ങിയാലുടൻ ഗ്രാമവാസികൾ മൊബൈലും ടിവിയും മറ്റ് ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യുന്നു. ഈ സമയത്ത് ആളുകൾ പുസ്തകങ്ങൾ വായിക്കുകയോ അവരുടെ മറ്റു വിനോദങ്ങളിൽ ഏർപ്പെടുകയോ, കുട്ടികൾ അവരുടെ പഠനത്തിൽ മുഴങ്ങിയിരിക്കുകയോ ചെയ്യുന്നു. പലരും ഒരുമിച്ചിരുന്ന് പരസ്പരം സംസാരിക്കുന്നു. ഒന്നര മണിക്കൂറോളം ആളുകൾ തങ്ങളുടെ ഗാഡ്‌ജെറ്റുകൾ എല്ലാം തന്നെ നിർത്തി വെക്കുന്നു.

ഇതിനുശേഷം രാത്രി 8.30ന് മറ്റൊരു അലാറം മുഴങ്ങുന്നു. ഇതിനുശേഷം ആളുകൾ മൊബൈലും ടിവിയും വീണ്ടും ഓണാക്കുന്നു.ഇങ്ങനെയാണ് ഈ അദ്വിതീയ ആശയത്തിൻെറ ഒരു രീതി. ഗ്രാമത്തിലെ സർപഞ്ച് പറയുന്നതിങ്ങനെ, കൊറോണ കാരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഓൺലൈൻ ക്ലാസുകൾ കാരണം കുട്ടികളുടെ മൊബൈൽ ഉപയോഗം വർദ്ധിച്ചു. അതേസമയം മാതാപിതാക്കൾ ടിവി കാണാനും തുടങ്ങി. ഇപ്പോൾ എല്ലാം ശരിയായി വരുന്നുള്ളൂ. ഫിസിക്കൽ ക്ലാസുകൾ ആരംഭിച്ചതിനാൽ കുട്ടികൾ മടിയന്മാരായി തുടങ്ങി. അവർക്ക് എഴുതാനും വായിക്കാനും താൽപ്പര്യമില്ലാത്തതായി അധ്യാപകർക്ക് തോന്നിത്തുടങ്ങി. മാത്രമല്ല മിക്ക കുട്ടികളും സ്കൂൾ സമയത്തിന് മുമ്പും ശേഷവും മൊബൈൽ ഫോണിൽ മുഴുകിയിരിക്കുകയായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഗ്രാമത്തിലെ സർപഞ്ച് ഡിജിറ്റൽ ഡിറ്റോക്സ് എന്ന ആശയം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്.



നിരീക്ഷണത്തിനായി വാർഡുകളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. സൈറൺ മുഴങ്ങുമ്പോൾ ആളുകൾ രാത്രി 7 നും 8.30 നും ഇടയിൽ മൊബൈൽ ഫോണുകൾ മാറ്റിവെക്കുകയും ടെലിവിഷൻ സെറ്റുകൾ സ്വിച്ച് ഓഫ് ചെയ്തു വെക്കുന്ന ഒരു രീതി കൊണ്ട് വന്നപ്പോൾ വായനയിലും എഴുത്തിലും സംഭാഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തുവെന്ന് സർപഞ്ച് മോഹിതെ പറയുന്നു. ഗ്രാമവാസികൾ പാലിക്കുന്നത് നിരീക്ഷിക്കാൻ ഒരു വാർഡ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആളുകൾ ഇത് പിന്തുടരുന്നുണ്ടോ ഇല്ലയോ എന്ന് ഈ സമിതി നിരീക്ഷിക്കുന്നു. ഇതോടൊപ്പം മൊബൈൽ, ടിവി സ്‌ക്രീനുകളിൽ നിന്ന് മാറിനിൽക്കാൻ കഴിയുമോ എന്ന ആശങ്കയെ മുൻനിർത്തി തുടക്കത്തിൽ ആളുകൾ ഈ സംരംഭത്തെ സ്വീകരിക്കാൻ മടിച്ചിരുന്നതായി സർപഞ്ച് പറഞ്ഞു. തുടർന്ന് സ്വാതന്ത്ര്യദിനത്തിൽ മഹിളാ ഗ്രാമസഭ വിളിച്ച് സൈറൺ വാങ്ങാൻ തീരുമാനിച്ചു. തുടർന്ന് ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, വിരമിച്ച അധ്യാപകർ എന്നിവർ വീടുവീടാന്തരം കയറിയിറങ്ങി ഡിജിറ്റൽ ഡിറ്റോക്‌സിനെ കുറിച്ച് ബോധവൽക്കരണം നടത്തിയ ശേഷമാണ് ഇത് ഈ ഗ്രാമത്തിൽ നടപ്പിലാക്കിയത്.