35-ാം വയസ്സിൽ വിവാഹം കഴിച്ചു, അതും ബലഹീനനായ ഒരാളെ, ഇപ്പോൾ അങ്ങനെയൊരു ജീവിതം നയിക്കുന്നു.

ഭാര്യഭർതൃ ബന്ധം എന്നത് ഒരു ആരോഗ്യകരമായ കുടുംബത്തിൻറെ നിലനിൽപ്പിന് ഏറെ പങ്കുവഹിക്കുന്നുണ്ട്.ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം സ്നേഹത്തിലും വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായിരിക്കണം. എന്നാൽ ഭാര്യാഭർത്താക്കന്മാർ തമ്മിൽ ശാരീരിക ബന്ധം പുലർത്തേണ്ടത് വളരെ പ്രധാനമാണ് എന്നതിൽ സംശയമില്ല. ശാരീരിക ബന്ധം ഇരുവരുടെയും ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന പ്രണയത്തെ കൂടുതൽ ദൃഢമാക്കുന്നു എന്ന് മനസ്സിലാക്കുക. എന്നാൽ ബഹുമാനം വിശ്വാസം സ്നേഹം എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ അഭാവം മൂലം അയാൾക്ക് പങ്കാളിയുടെ ലൈംഗികബന്ധം ആസ്വദിക്കാൻ കഴിയാതെ വരാറുണ്ട്. ഇതോടെ ഇരുവരുടെയും ദാമ്പത്യ തകർച്ചയിലേക്ക് വഴിമാറുന്നു. ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് വിവാഹശേഷം ഭർത്താവിന്റെ ബലഹീനതയിൽ വിഷമിക്കുന്ന 35 കാരിയായ ഒരു യുവതിയുടെ ജീവിത കഥയാണ്.



സുനിത എന്ന 35 കാരി അവരുടെ ജീവിതത്തിൽ ഉണ്ടായ ചില അനുഭവങ്ങൾ പറയുന്നതിങ്ങനെ. “എനിക്ക് 35 വയസ്സായി.അടുത്തിടെ ഞാൻ മനോജ് എന്ന വ്യക്തിയെ വിവാഹം കഴിച്ചു. ഞാൻ അപ്പോഴും കന്യകയാണ്. വിവാഹത്തിന് മുമ്പ് എനിക്ക് ആരുമായും ഒരു ബന്ധവും ഉണ്ടായിരുന്നില്ല. വിവാഹിതയായപ്പോൾ ദാമ്പത്യ ജീവിതത്തെ കുറിച്ച് വളരെയധികം ആവേശഭരിതയായിരുന്നു. ജീവിതത്തിൽ എന്തെല്ലാം കുറവുകൾ ഉണ്ടെങ്കിലും അത് വിവാഹശേഷം നിറവേറ്റപ്പെടുമെന്ന് എനിക്ക് തോന്നി. എന്റെ ലൈംഗിക ജീവിതം ആരംഭിച്ചതിൽ ഞാൻ വളരെ സന്തോഷവതിയാണ്. അങ്ങനെ ഹണിമൂണിന് വേണ്ടി പല തയ്യാറെടുപ്പുകളും നടത്തുകയും സെക്സി വസ്ത്രം വരെ എടുത്തു. ഒരുപാട് സങ്കല്പങ്ങളോടെ കൂടിയാണ് ഞാൻ ഹണിമൂണിന് തയ്യാറായത്.എന്നാൽ ഹണിമൂൺ രാത്രിയിൽ ഞാൻ ഒരുപാട് പ്രതീക്ഷയോടെ കൂടി മുറിയിലെത്തിയപ്പോൾ ഭർത്താവ് ഉറങ്ങിയതായാണ് കണ്ടത്. കാരണം അദ്ദേഹം ക്ഷീണിതനായിരിക്കുമെന്ന് ഞാൻ കരുതി. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം അയാൾ ഉറങ്ങി പോയത്.



Married at 35
Married at 35

40 വയസ്സുള്ള മനോജ് എന്ന് ആ വ്യക്തി വളരെ നാണം കുണുങ്ങിയാണ്. എന്നെപ്പോലെ അയാൾക്ക് ആദ്യമായിട്ടായിരിക്കാം ഒരു പെൺകുട്ടിയുമായി ഇത്ര അടുത്ത് ഇടപഴകുന്നത്. അതുമല്ലെങ്കിൽ ശാരീരിക ബന്ധം തുടങ്ങുന്നത് ആദ്യമായത് കൊണ്ടാകാം എന്നൊക്കെയാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ എൻറെ ചിന്തകൾക്ക് നേരെ വിപരീതമായിരുന്നു എല്ലാ കാര്യങ്ങളും.പക്ഷേ ഹണിമൂൺ കഴിഞ്ഞിട്ടും ഒട്ടുമിക്ക രാത്രികളും ഇങ്ങനെ തന്നെയാണ് കടന്നുപോയത്. പിന്നീട് മനോജിന്റെ ഒരു സുഹൃത്താണ് അയാൾ ബലഹീനനാണ് എന്ന് എന്നോട് പറഞ്ഞത്. സത്യം ഞാൻ മനസ്സിലാക്കിയപ്പോൾ അദ്ദേഹം എന്റെ കാൽക്കീഴിൽ വീണു.

അങ്ങനെഎന്റെ അമ്മായിയമ്മയോട് ഇതേക്കുറിച്ച് സംസാരിക്കാൻ തീരുമാനിച്ചു. അപ്പോൾ അവരും എന്റെ ഭർത്താവിനെ ന്യായീകരിക്കുകയാണ് ചെയ്തത്.ആൺകുട്ടികളുടെ സ്കൂളിൽ പഠിച്ചതിനാൽ കുട്ടിക്കാലം മുതൽ പെൺകുട്ടികളോട് സംസാരിക്കാൻ മടിയായിരുന്നു.അയാൾക്ക് സഹോദരിയോ പെൺസുഹൃത്തോ ഇല്ല. അതിനാൽ അയാൾ ഈ രീതിയിൽ പെരുമാറുന്നു എന്നൊക്കെയാണ് അമ്മയുടെ വാദങ്ങൾ. എന്നാൽ മനോജ് ബലഹീനനാണെന്നും അവന്റെ മാതാപിതാക്കൾ അതെല്ലാം മറച്ചുവെച്ച് അവനുമായി വിവാഹം കഴിപ്പിക്കുകയായിരുന്നു എന്നും എനിക്ക് മനസ്സിലായി. വിവാഹത്തിനു മുമ്പത്തെ തന്നെ ഡോക്ടർമാർ ഇത് സ്ഥിരീകരിച്ചത് ആണെന്നും ഞാൻ കണ്ടെത്തി.



ഈ കാര്യം എന്റെ വീട്ടുകാരോട് പറഞ്ഞപ്പോൾ അവർ തന്ന മറുപടി എന്നെ ആകെ തളർത്തി. ഇതിൻറെ വിധിയാണെന്ന് പറഞ്ഞ് അവർ ഇതിനെ തള്ളിപ്പറഞ്ഞു. അതേ സമയം അവർക്ക് വളരെ നാണക്കേട് തോന്നുന്ന കാര്യമായത് കൊണ്ട് തന്നെ മറ്റാരോടും പറയരുതെന്ന് എന്റെ അളിയന്മാരും എന്നെ നിർബന്ധിച്ചു. എന്റെ ഭർത്താവും എന്റെ കാൽക്കൽ വീണു. ദയവായി ഇത് ആരോടും പറയരുത്, എന്നെ വിവാഹമോചനം ചെയ്യരുത് എന്നൊക്കെ അദ്ദേഹവും പറയാൻ തുടങ്ങി. പക്ഷേ, എനിക്ക് ശാരീരിക സംതൃപ്തി നൽകാൻ കഴിയാത്ത ഒരു പുരുഷനൊപ്പം ജീവിക്കാൻ എനിക്കൊരിക്കലും മാനസികമായി കഴിയില്ലായിരുന്നു. ഇതിനുശേഷം അയാളെ ഉപേക്ഷിച്ച് ലേഡീസ് ഹോസ്റ്റലിൽ താമസം തുടങ്ങി. എങ്കിലും എനിക്ക് മറ്റാരുമായും ഒരു ബന്ധവുമില്ല എന്നും താൻ ഇപ്പോഴും കന്യകയാണ് എന്നും അവർ പറയുന്നു.